Tuesday, December 21, 2010

അനാഥം -.അനശ്വരം .

അയ്യപ്പന് ആദരാഞ്ജലികള്‍
കവിത ..
അനാഥം -.അനശ്വരം .

ആരോരു മറിയാതെ
പാതയോരത്ത്
ആറി തണുത്തു കിടന്നു
ഒരു അനാഥ മാം കവിതാ പുസ്തകം

നെടുംബാത യറിഞ്ഞില്ല
അക്ഷരങ്ങളുടെ ചുണ്ടില്‍
ഉറുമ്പരിക്കുന്ന സത്യം

നീ മരിച്ചെന്ന സത്യം
ദഹിക്കാതെ കിടക്കുന്നു
ചെറു കുടലിന്‍
പല നാഭികളിലും

ഇല്ലാത്ത ഭാരം
വഹിക്കുവാനായുണ്ടൊരു
നാടക തിരയിളക്കം
അണിയറ നാടകത്തില്‍

വരുതിയാം തോഴനെ ത്ര -
നിദ്ര മുടിച്ചുവെന്നാലും -നിന്‍റെ
പേരില്‍ ചേ ക്കേറി ടാമോരമ്പര ചുംബി

വാരി വിതറാനെന്‍
വാഗ്ദാനങ്ങളൊന്നു മില്ല സുഹൃത്തേ
വാറു പൊട്ടിയ വേദനയുടെ
ചെറു വാക്കുകളല്ലാതെ .

0

ആത്മ ഗതം

ആത്മ ഗതം
o
അവസാനം തൂവിയ അക്ഷരങ്ങള്‍
ഗേഹം കാണാതെ ആകാശ ചെരുവിലൂടെ
പാറി പറന്നു നടക്കുന്നുണ്ടാകും .

അണയാന്‍ നേരം കണ്ണോടി യെത്തുന്നത്
മുത്തുകള്‍ പോലെ വിരിഞ്ഞ
ചില നിമിഷങ്ങളാകും.

ജീവിത സാക്ഷിയങ്ങള്‍
നിര ,നിര യായി വിതുമ്പി
ഈറ നണിയുംബോഴും
ജീവിച്ചു തീരാത്ത ദാഹം
ഉള്‍കടല്‍ പോലെ പിടയുന്നുണ്ടാകും
.
മുദ്ര പതിയാത്തതിന്റെ നോവ്‌
വേര്‍ തിരിചെടുക്കനവാത്തവര്‍
ജല തടാകത്തില്‍ നീന്തുന്നുണ്ടാകും .

ഇല തുമ്പില്‍ നിന്നടര്‍ന്നു വീഴുന്ന
ജല കണങ്ങളാണ്‌ ജീവന്‍ രക്ഷാ കവജമെന്നു
ധരിച്ചു വശായിരിക്കും
.
എന്നതിനാല്‍
നിറകുട മേന്തി
മത്സര തിന്റെതായ ലോകത്തേക്ക്
അറിയാതെ വഴുതി പോകുന്നുണ്ടാകും .

ഒട്ടി, പറ്റിയിരുന്നവര്‍
വിള്ളല്‍ പോലെ വാര്‍ത്ത വീഴുമ്പോള്‍
രണ്ടു ദ്രുവ ങ്ങളിലേക്ക് ആഴ്ന്നാ ഴ്ന്നു
അറിയാതെ
വേര്പെടുന്നുന്ന്ടാകും .

കുമിള

കുമിള
കെ .വി .സക്കീര്‍ ഹുസൈന്‍

കുമിള വില്‍ക്കുന്നു
ഒരു പയ്യന്‍
അഭ്യാസങ്ങള്‍ കൊണ്ട്
തുന്നി ചേര്‍ക്കുന്ന
ഒരു ജീവിതം .
പൊട്ടിയ പട്ടം പോലെയല്ലേ
ജീവിതം എന്ന് ഓര്‍ത്തു പോയ്‌
ആകാശത്തില്‍
മേഘ ങ്ങള്‍ ക്കൊപ്പം
ഒരു കൂട്ടം കുമിളകള്‍
പാറി പറക്കുന്നു നിശബ്ദ
മോഹങ്ങളുമായ്
എത്തി പ്പിടിക്കാനാവാത്ത ത്ര
ഉയരങ്ങളിലേക്ക് മേയുന്നു
ഉള്‍ ദ്രവ്യങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും
മൌനത്തിന്റെ തടവറയില്‍
എത്ര കാല മിങ്ങനെയെന്നു .,
വേഗങ്ങള്‍ ,മിടിപ്പ് വര്‍ദ്ധി പ്പിക്കുമെന്ന
ഗുരു മൊഴി ഓര്‍ത്തു പോയ്‌
കാറ്റിന്‍റെ മുതുകിലേറി
മഴ മേഘങ്ങള്‍ മേയുന്നു .
സായന്തനത്തില്‍ കൈ കോര്‍ത്ത്‌
വെള്ള കൊറ്റികള്‍ എങ്ങോട്ടാകും പോകുന്നത് .......?
പെട്ടെന്ന് ഒരു കുമിള
പൊട്ടി തെറിച്ചു
ഉള്‍ കളത്തില്‍ അടങ്ങി യിരുന്നു
ഒരു ജീവിതമെന്ന് അപ്പോള്‍
മാത്രമാണ് ഓര്‍ത്തത്‌ .

0

കയ്പ്പും മധുരവും

കവിത
കയ്പ്പും മധുരവും

കെ .വി .സക്കീര്‍ ഹുസൈന്‍


വേര്‍പ്പില്‍ മെലിഞ്ഞാല്‍
കുട ചൂടാം

മാറ്റിയണിയാം
വസ്ത്രമെങ്കില്‍

മടക്കിവെക്കാം
പുസ്തകമെങ്കില്‍

ഇത് ജീവിതമല്ലേ ........?
കയ്പ്പും മധുരവും
നിറച്ചത് ,
ഉടയോന്റെ പഥ്യം
തെറ്റാതെ
കഴിക്കേണ്ടത്‌ .....?

0

വീട്

കവിത , വീട്
കെ .വി .സക്കീര്‍ ഹുസൈന്‍

ഭാരമില്ലായ് മയുടെ ഘെനമാണ് വീട്
അഷ്ടി തേടി പോകും പുഴുവിനുമുണ്ട്
മടക്കം ചെല്ലാന്‍ ഒരു വീട്
വീടില്ലാത്തവന്റെ നിശ്വാസം
ആര് ഒപ്പിയെടുക്കും
എത്ര നല്ല ചിത്ര കാരനും
ആ പടം കിട്ടാതെ മടങ്ങുമായിരിക്കും
ശൂന്യതയില്‍ നിറം ചാര്‍ത്തി ടീര്‍ക്കുന്നവന്റെ
വീട്ടില്‍ ആള്‍ പാര്‍ക്കില്ല.
കീറി പ്പോയ എന്റെ വീടിന്റെ ചിത്രത്തിലുണ്ട്
ഉമ്മയോട് ഉടഞ്ഞു പോയ ഒരു ചട്ടിയും കുടവും
അടുക്കളക്ക് പുറത്തു നില വിളിക്കുന്നു
എങ്ങിനെ വിളിക്കും വീടെന്ന നാമം
നൂല്പാലമെന്നോ സ്വാര്‍ത്ഥതയുടെ ചതുരം എന്നോ വിളിക്കാം .
എത് വീട്ടിലും നിശ്ശബ്ദം എറിയുന്നുണ്ടാകും
ഒരു അഗ്നി പര്‍വതം
അവ
നോട്ടത്തിലും നടത്തത്തിലും
ചിതറാതെ ചെളി തെറിപ്പിക്കും
മതി ,മതി
ഇനി നമുക്ക്
പുറത്തെ കനത്ത ബഹളത്തില്‍ നിന്നും
വേഗം മടങ്ങാം
വീട്ടിലേക്ക്.

ഇടനാഴികള്‍ ,

ഇടനാഴികള്‍ ,

കെ .വി .സക്കീര്‍ ഹുസൈന്‍

ശബ്ദത്തിന്‍റെ ജാലകങ്ങള്‍
അടച്ചു വെക്കുന്നു
എന്ന് മാത്രം

രണ്ടു വിളക്കുകളുടെ പ്രസരണം
കെടുത്തി കളയുന്നു
അത്ര മാത്രം

വാര്‍ത്തകളെ നുണ കളാക്കി
ഹൃദു ഭേദങ്ങള്‍ ക്കൊപ്പം
തിരിച്ചയക്കുന്നു

ഒന്നു പുറത്തിറങ്ങാനുള്ള
തോരയെ
നിങ്ങളറിയാതെ ........

പിന്നെ
എന്തിനാണ് അമ്മെ ..
ശൂന്യതയിലെ യീ നില വിളിയും
ഭയവും .....?
o

ഉമ്മ

ഉമ്മ

പുക നിറഞ്ഞാല്‍
അടുക്കളയില്‍ കാണില്ല ഉമ്മയെ

നനവിനെ ഊതി മന്ത്രിച്ച
അകത്തെ നിശ്വാസം
അടുപ്പോളം ചെല്ലുന്നുണ്ടാകും
ആയുസ്സോളം നീളം കൂടിയ ചുണ്ടുകളാല്‍.

പിറക്കും മുന്‍പേ ഉണര്‍ന്നു കാണും
ഉടുമുണ്ടില്ലാത്ത അയക്കോറ പോലെ
ഉറുയിലാടും അടുക്കളയെ
,
എന്നാലും ഇല്ലാത്തതു പെരുപ്പിച്ചു
കത്തിക്കില്ല
എന്‍റെ ഉമ്മ
.
വിഭവം നിരന്നാല്‍
ഉള്ളം പിടയുന്നുണ്ടാകും
പഴിയെ
പേടിച്ചു, പേടിച്ചു
.
അമ്മിക്കല്ലില്‍ ഇഴഞ്ഞ്
അയലില്‍ഉലഞ്ഞു
വെളുക്കാതെ
അലക്കു കല്ലിലും ......
..
അന്തി പാതിരക്ക്
കിണറ്റു വക്കില്‍
ജീവിത ആഴങ്ങളെ
കരക്കെത്തിക്കാന്‍
ഏന്തി ഏന്തി വലയുന്നുണ്ടാകും .